Friday, September 11, 2009

മതിലുകള്‍

കാഴ്ചകള്‍ മറയ്ക്കുന്നൂ.., മതിലുകള്‍,
ഹൃത്തില്‍ നിറയ്ക്കുന്നൂ, മുറിവുകള്‍...
പുതിയ കരിങ്കല്‍ക്കെട്ടുകള്‍ക്കപ്പുറം, പച്ച തന്‍
തണുപ്പിയന്നൊരു പാടമുണ്ട്, മഴ
പെയ്തുനിറച്ച വലിയ തണ്ണീര്‍ക്കുടം!
പാടത്ത്, നീരിന്‍ മഹാഭാഗ്യം കനിയാന്‍
തപം ചെയ്ത കൊറ്റികള്‍.
മഴയ്ക്കു താളം പകരുന്ന തവളക്കുഞ്ഞന്‍മാര്‍.
നീലപ്പട്ടുടുത്ത്, മരക്കൊമ്പൊന്നില്‍,
ചിന്തയാല്‍ ചിരിയ്ക്കുന്ന പൊന്മയുണ്ട്.
പൂക്കള്‍, പേരറിയാത്ത വര്‍ണ്ണങ്ങളില്‍
മുഖം പൂഴ്ത്തിച്ചിരിച്ചുനില്‍പ്പുണ്ട്...,
പൂക്കള്‍ വിരിയുവാന്‍, തേന്‍ കിനിയുവാന്‍,
പ്രാര്‍ത്ഥന നടത്തുന്ന പുല്‍ച്ചാടികള്‍...,
മതിലുകളെല്ലാം മറയ്ക്കുന്നുവെങ്കിലും
അകക്കണ്‍കളില്‍ മങ്ങാതെ നില്‍ക്കുമീ
നിത്യവിസ്മയങ്ങള്‍.


(1998, ചാത്തമംഗലം പന്ത്രണ്ടാം മൈലില്‍ നിന്നും ആര്‍. ഇ. സി ഹോസ്റ്റലിലേയ്ക്കുള്ള വഴി, രണ്ടുവശവും ചതുപ്പിന്റെ പച്ചപ്പ്, മഴക്കാലത്ത് ആ വഴിയുള്ള നടപ്പ് ഒരു സുഖം. പക്ഷേ, വികസനം, വഴികളും മനസ്സുകളും അടച്ചതും അക്കാലത്തു തന്നെ. 'വലിയ' കാര്യങ്ങള്‍ക്കിടയ്ക്ക് നമ്മെപ്പോലുള്ളവരുടെ 'ചെറിയ' മോഹഭംഗങ്ങള്‍ക്കെന്തു പ്രസക്തി?)

No comments:

Post a Comment